‘സ്പിന്നർമാർ വരിഞ്ഞുമുറുക്കി’: രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച , ആറ് വിക്കറ്റ് നഷ്ടം | ENG vs IND

റാഞ്ചി ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച . മൂന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് നേടിയിട്ടുണ്ട്. മൂന്നു വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇംഗ്ലണ്ടിനെ തകർത്തത്, കുൽദീപ് രണ്ടും ജഡേജ ഒരു വിക്കറ്റും നേടി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 46 റൺസിന്റെ ലീഡാണ് നേടിയത്.രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് ഇപ്പോൾ 166 റൺസിന്റെ ലീഡുണ്ട്.

60 റൺസ് നേടിയ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.ബെന്‍ ഡക്കറ്റ് (15), ഒലീ പോപ്പ് (പൂജ്യം), ജോ റൂട്ട് (11) എന്നിവരെ പുറത്താക്കി അശ്വിൻ ഇഗ്ലണ്ടിനെ തകർത്തു.60 റൺസെടുത്ത ക്രൗളിയെ കുൽദീപ് യാദവ് പുറത്താക്കി. പിന്നാലെ നാല് റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ കൂടെ കുൽദീപ് പുറത്താക്കി.ജോണി ബെയർസ്റ്റോ 30 റൺസുമായും ബെൻ ഫോക്സ് റൺസെടുക്കാതെയും ക്രീസിലുണ്ട്.ഏഴിന് 219 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിം​ഗ് തുടങ്ങിയത്. ധ്രുവ് ജുറേലിന്റെ 90 റൺസിൽ ഇന്ത്യൻ സ്കോർ 307ൽ എത്തി.

കുൽദീപ് യാദവ് നിർണായകമായ 28 റൺസ് നേടി. 28 റൺസ് നേടിയ കുൽദീപിനെ ജെയിംസ് ആൻഡേഴ്സൺ പുറത്താക്കി. 96 പന്തിൽ ധ്രുവ് ജുറെല്‍ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ അര്‍ധസെഞ്ചുറി തികക്കുകയും ചെയ്തു. കുല്‍ദീപ് പുറത്തായതിന് പിന്നാലെ മത്സരത്തിന്‍റെ 90-ാം ഓവറില്‍ ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ സിംഗിള്‍ ഓടിയെടുത്താണ് ജുറെല്‍ ഫിഫ്‌റ്റി പൂര്‍ത്തിയാക്കിയത്.എട്ടാം വിക്കറ്റില്‍ ധ്രൂവ് ജുറെലിനൊപ്പം 76 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്താൻ കുൽദീപിന് സാധിച്ചു.

ആകാശ് ദീപിനെയും സിറാജിനെയും കൂട്ടുപിടിച്ച് ധ്രുവ് ജുറെല്‍ ഇന്ത്യൻ സ്കോർ 300 കടത്തി. 9 റൺസ് നേടിയ ആകാശ് ദീപിനെ ഷൊഹൈബ് ബഷിർ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി.സ്കോർ 307 ൽ നിൽക്കെ 90 റൺസ് നേടിയ ജുറൽ പത്താമനായി പുറത്തായി. 149 പന്തിൽ നിന്നും 6 ഫോറം 4 സിക്‌സും അടങ്ങുന്നതായിരുന്നു ജുറലിന്റെ ഇന്നിംഗ്സ്.

3/5 - (1 vote)