വാങ്കഡെയിൽ തീ തുപ്പി മുഹമ്മദ് ഷമി , ഒരു റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ പിഴുത് ഷമി |World Cup 2023

ഇന്ത്യയ്‌ക്കെതിരെ 358 റൺസ് പിന്തുടർന്ന ശ്രീലങ്ക തകർന്നടിയുകയാണ്. ഇന്ത്യൻ പേസ് ബൗളർമാരായ ബുമ്രയും ഷമിയും സിറാജൂം ആഞ്ഞടിച്ചപ്പോൾ 29 റൺസ് എടുക്കുന്നതിനിടയിൽ എട്ടു വിക്കറ്റുകളാണ്‌ ലങ്കക്ക് നഷ്ടപെട്ടത്. സിറാജിന്റെ ആക്രണമണത്തിനു ശേഷം മുഹമ്മദ് ഷമി കൊടുങ്കാറ്റായി മാറുന്ന കാഴ്ച്ചയാണ് മുംബൈയിൽ കാണാൻ സാധിച്ചത്.

ന്യൂസിലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ 9 വിക്കറ്റ് വീഴ്ത്തിയ ശേഷം വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഒരു ഓവറിൽ രണ്ടു വിക്കറ്റ് നേടിയാണ് ഷമി തുടങ്ങിയത്.ഒന്പതാം ഓവറിൽ മുഹമ്മദ് ഷമി അസലങ്കയെയും ഹേമന്തയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി.11 ഓവറിൽ ചമീരയെയും ഷമി പുറത്താക്കി മൂന്നാം വിക്കറ്റ് സ്വന്തമാക്കി.4 ഓവറിൽ 1 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ ഷമി സ്വന്തമാക്കി.

ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പതും നിസ്സങ്കയെ മടക്കി ബുമ്ര ഞെട്ടിച്ചു.ലോകകപ്പിൽ ഒരു ഇന്നിംഗ്സിന്റെ ആദ്യ പന്തിൽ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി ജസ്പ്രീത് മാറി പിന്നാലെ പന്തെറിയാനെത്തിയ സിറാജ് ദിമുത് കരുണരത്‌നയെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ മടക്കി. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ സദീര സമര വിക്രമയേയും പുറത്താക്കി. അടുത്ത വരവില്‍ കുശാല്‍ മെന്‍ഡിസിന്റെ വിക്കറ്റ് തെറിപ്പിച്ചു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്‍റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. 92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി 88 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 56 പന്തില്‍ 82 റണ്‍സെടുത്തു. ഇന്നിംഗ്സിനൊടുവില്‍ തകര്‍ത്തടിച്ച ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടായി. ശ്രീലങ്കക്കായി ദില്‍ഷന്‍ മധുശങ്ക 80 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.

Rate this post