സച്ചിൻ ടെണ്ടുൽക്കറെയും മറികടന്ന് വിരാട് കോലി കുതിക്കുന്നു |Virat Kohli

ആധുനിക ക്രിക്കറ്റ് ഇതിഹാസമായ വിരാട് കോഹ്‌ലി ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്തു.ഏറ്റവും വേഗത്തിൽ 26,000 അന്താരാഷ്ട്ര റൺസ് തികയ്ക്കുന്ന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ബാറ്ററായി കോലി മാറിയിരിക്കുകയാണ്.

ഈ മത്സരത്തിന് മുമ്പ് 509 മത്സരങ്ങളിൽ നിന്നായി 566 ഇന്നിംഗ്‌സുകളിൽ നിന്ന് 25,923 റൺസ് കോഹ്‌ലി നേടിയിരുന്നു, പൂനെയിൽ ബംഗ്ലാദേശിനെതിരായ ലോകകപ്പ് ഏറ്റുമുട്ടലിൽ ഒരു സിക്‌സ് അടിച്ച് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടിരുന്നു.ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കും കോഹ്‌ലി കയറി. സച്ചിന്‍ 600 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ഈ നേട്ടത്തിലെത്തിയത്. ബംഗ്ലാദേശിനെതിരെ 77 റണ്‍സ് നേടിയതോടെയാണ് കോഹ്‌ലിയുടെ ചരിത്ര നേട്ടം.

ഏകദിനത്തില്‍ 48ാം സെഞ്ച്വറിയാണ് ബംഗ്ലാദേശിനെതിരെ 103 റണ്‍സെടുത്ത കോഹ്‌ലി നേടിയത്. ഏകദിനത്തില്‍ സച്ചിന്റെ അടുത്ത റെക്കോര്‍ഡിനും തൊട്ടരികില്‍. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കേര്‍ഡിനൊപ്പമെത്താന്‍ ഒറ്റ സെഞ്ച്വറി കൂടി. സെഞ്ച്വറികളില്‍ അര്‍ധ സെഞ്ച്വറിക്ക് രണ്ട് ശതകങ്ങളും. രണ്ടും ഈ ലോകകപ്പില്‍ തന്നെ ഒരുപക്ഷേ പിറന്നേക്കും. കോഹ്‌ലിയുടെ മൊത്തം സെഞ്ച്വറി നേട്ടം 78ലും എത്തി. ടെസ്റ്റില്‍ 29ഉം ടി20യില്‍ ഒരു സെഞ്ച്വറിയും കിങ് കോഹ്‌ലിക്ക് സ്വന്തം.

ലോകകപ്പിൽ മിന്നുന്ന പ്രകടനമാണ് കോലി പുറത്തെടുത്തത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ഓപ്പണിംഗ് മത്സരത്തിൽ85 റൺസ് നേടി, അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ 55 റൺസുമായി അദ്ദേഹം തന്റെ മിന്നുന്ന ഫോം തുടർന്നു.ബംഗ്ലാദേശിനെതിരായ ഏറ്റവും പുതിയ പോരാട്ടത്തിൽ, കോഹ്‌ലി (103*) തന്റെ 48-ാം ഏകദിന സെഞ്ച്വറി നേടി തന്റെ മികവ് പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സച്ചിന്റെ പേരിലാണ്. 34,357 റണ്‍സ്. രണ്ടാം സ്ഥാനത്ത് മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ താരവുമായ കുമാര്‍ സംഗക്കാര. 28,016 റണ്‍സ്. മൂന്നാം സ്ഥാനത്ത് മുന്‍ ഓസീസ് നായകനും ഇതിഹാസവുമായ റിക്കി പോണ്ടിങ്. 27,483 റണ്‍സ്. പട്ടികയില്‍ 26,026 റണ്‍സുമായി നാലാമനായി വിരാട് കോഹ്‌ലിയും ഇടം പിടിച്ചു.

Rate this post